സ്‌നേഹംകൊണ്ടല്ലേ എന്നും മോളെപ്പോലെ തോന്നീട്ടല്ലെ എന്നും ന്യായീകരിക്കുമ്പോള്‍ ഇരകള്‍ പോലും അമ്പരന്നുപോകുമെന്നും ഒരുത്തന്റെയും മോളും അമ്മയും ചേച്ചിയും ഒന്നുമാകാതെ ആരാലും അനുവാദമില്ലാതെ ദേഹത്ത് പിടിക്കപ്പെടാതെ ജോലി ചെയ്യാനുളള അവകാശം ഓരോ സ്ത്രീയ്ക്കുമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പിടിക്കപ്പെട്ടാൽത്തന്നെ ശിക്ഷിക്കപ്പെടാനായുള്ള സാധ്യത അതിലേറെ കുറവാണ്. വ്യാജരേഖ ചമയ്ക്കുന്നവരുടെ പിറകേ പോയി വിചാരണ ഉറപ്പാക്കി അവർക്ക് ജയിൽ ശിക്ഷ ഉറപ്പാക്കാനുള്ളത്ര ജാഗ്രതയും വ്യഗ്രതയും ഉള്ള നിയമവ്യവസ്ഥയൊന്നും ഇന്ത്യയിലില്ല
കൊല്ലാൻ പുഴുവായും, എപ്പോൾ വേണമെങ്കിലും സത്യം അവതരിക്കാം.. സത്യത്തിനു പുറത്തു വരാനായി, ധൈര്യമുള്ള, സത്യത്തിനു വേണ്ടി നിർഭയം നിലകൊള്ളുന്ന നാവു മതി.. ഗുജറാത്ത് കൂട്ടക്കൊലയിലെ ഇരകൾക്ക് വേണ്ടി ഏത് വയറ്റിപ്പിഴപ്പ് രാഷ്ട്രീയക്കാരേക്കാളും സത്യത്തിനു വേണ്ടി നിർഭയം പോരാടിയത് ഈ 3 പേരാണ്
ജനപിന്തുണയ്‌ക്കോ ജനതാൽപ്പര്യത്തിനോ ആനുപാതികമല്ലാതെ 10 വര്ഷം BJP യ്ക്ക് വിഷ്വൽ മീഡിയ നൽകിയ സ്‌പേസിന്റെ നോർമ്മലൈസേഷൻ ആണ് മനോരമ ഉൾപ്പെടെ മുഖ്യധാരാ മാധ്യമങ്ങൾ ശ്രമിക്കുന്നത്
ലൈംഗീക അതിക്രമത്തിന് ശേഷം വിചാരണക്കായി കോടതിയില്‍ പോയ 15 ദിവസങ്ങള്‍ തനിക്ക് നേരിടേണ്ടി വന്നത് വലിയ മാനസിക ബുദ്ധിമുട്ടുകളാണ്. പിന്തുണയുമായി നിരവധിപേര്‍ രംഗത്തെത്തിയിരുന്നെങ്കിലും സമൂഹമാധ്യമങ്ങളില്‍ നടന്ന നെഗറ്റീവ് പി ആര്‍ ക്യാംപെയ്‌നും
പൗരന് മൗലികാവകാശം ഉണ്ടെന്നും സ്റ്റേറ്റിന്റെ അധികാരം അതിനു വിധേയമായി മാത്രമേ സാധിക്കൂ എന്നുമുള്ള concept ഉണ്ടായത് 1950 ജനുവരി 26 നു ശേഷമാണ്. ഭരണഘടനയാണ് ഈ രാജ്യം ഏത് തരം രാജ്യമാണെന്നു ആദ്യമായി ഡിഫൈൻ ചെയ്യുന്നത്. Pre-constitution കാലത്തെ ഏത് text നും ഈ concept പോലും അന്യമാണ്.
മോദീജീക്കോ അമിത് ജീക്കോ എന്തിന്, അധികാരമുള്ള ആർക്കെങ്കിലുമോ ഒരാളെ പൂട്ടണം. പ്രത്യേകിച്ചു കാരണം ഒന്നുമില്ല. എന്ത് ചെയ്യും? ഏകാധിപത്യം ആയിരുന്നെങ്കിൽ എളുപ്പമാണ്. ജനാധിപത്യത്തിൽ എളുപ്പമല്ലായിരുന്നു. കാര്യകാരണ സഹിതം, അയാളെക്കൂടി കേട്ടു ബോധ്യപ്പെടുത്തിയ ശേഷമേ പറ്റുമായിരുന്നുള്ളൂ. ഇനിയത് വേണ്ട.
ഭ്രാന്തമായ ആവേശമുള്ള പത്തിരുപതുലക്ഷം ഊളകൾ ഫാൻസ് ആയിട്ടുണ്ട് എന്നത് സ്വന്തം ലൈഫും പാമ്പിന്റെ ലൈഫും നാട്ടുകാരുടെ ലൈഫും അപകടത്തിലാക്കി ഈ പണി തുടരാനുള്ള ലൈസൻസല്ലെന്നും ഹരീഷ്പ വാസുദേവന്‍ പറഞ്ഞു.
തെറി പറഞ്ഞോ ട്രോളിയോ മെറിറ്റിൽ നിന്ന് ഒളിച്ചോടാൻ പറ്റില്ലല്ലോ. കറങ്ങിത്തിരിഞ്ഞു ചർച്ച അവിടെത്തന്നെ എത്തും. വ്യക്തിയോ വ്യക്തിഗത ചോയ്സോ അല്ല വിഷയം, പബ്ലിക് പോളിസിയും അതിന്റെ പ്രയോറിറ്റികളും ആണ്. ജർമ്മനിയിലോ ഡൽഹിയിലോ ഉള്ള മെട്രോ റെയിലിൽ സഞ്ചരിച്ചാൽ
കൊതുക് നിര്‍മാര്‍ജ്ജനം ഈ നാട്ടിലെ എത്രലക്ഷം മനുഷ്യരുടെ ജീവിതത്തിലാകും സന്തോഷം പകരുക? വെറുമൊരു കൊതുകിനെ അമര്‍ച്ച ചെയ്യാന്‍ കഴിയാത്ത സര്‍ക്കാരിന് എങ്ങനെയാണ് പൗരന്റെ സുരക്ഷ ഉറപ്പുവരുത്താന്‍ കഴിയുക'-ഹരീഷ് വാസുദേവന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
പാവം ഫ്രാങ്കോ മുളക്കലിനെ പീഡിപ്പിച്ചതിന് കന്യാസ്ത്രീക്ക് ശിക്ഷ വിധിച്ചില്ല എന്നത് വിധിയെപ്പറ്റി ആശ്വാസത്തിന് വക നല്‍കുന്നു. ഈ വിധി അനീതിയാണ്. നാളെ ഇത്തരം സാഹചര്യങ്ങളില്‍ പരാതിയുമായി ആരും വരാത്ത സാഹചര്യമുണ്ടാക്കുന്ന വിധി- ഹരീഷ് വാസുദേവന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
ഇങ്ങനെ പോയാല്‍ ഇവര്‍ വൈകാതെ പിണറായി വിജയന്റെ പേരില്‍ അമ്പലമുണ്ടാക്കും. ഒരാളെ ബഹുമാനിക്കുന്നതും ആരാധിക്കുന്നതും രണ്ടാണ്. രണ്ടാമത്തേത് യുക്തിരഹിതമാണ്. വ്യക്തിപൂജ അശ്ലീലമാണ് എന്നും ഹരീഷ് വാസുദേവന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
ശിവശങ്കറിനെ അന്യായമായി മാധ്യമങ്ങള്‍ വേട്ടയാടുകയായിരുന്നുവെന്നും മാധ്യമങ്ങൾ ചെയ്തത് ഗുരുതരമായ മനുഷ്യാവകാശ ലംഘനമാണെന്നും വിലയിരുത്തുകയാണ് പ്രമുഖ അഭിഭാഷകനായ ഹരീഷ് വാസുദേവന്‍ ശ്രീദേവി. ശിവശങ്കർ പുണ്യവാളനേയല്ല. എന്നെയും നിങ്ങളെയും പോലെ ശരിയും തെറ്റും പറ്റാവുന്ന ഒരാൾ. സ്പ്രിംഗ്‌ളർ കേസിൽ അടക്കം നിയമ വകുപ്പിന് വിടാത്തതിനു നിയമലംഘനം ചൂണ്ടിക്കാട്ടാനാകും. പക്ഷെ അതിലൊന്നും ഒരു രൂപയുടെ വഴിവിട്ട സാമ്പത്തിക ലാഭമോ തിരിമറിയോ ആരോപിക്കാൻ ആർക്കും കഴിഞ്ഞിട്ടില്ല എന്ന് ഹരീഷ് പറയുന്നു.
ഒട്ടും റിയലിസ്റ്റിക്കല്ലാത്ത, ശാസ്ത്രീയ പഠനങ്ങളുണ്ടാക്കിയ കോട്ടത്താപ്പ് കണക്കാണിത്. അതിനര്‍ത്ഥം ഇനിമുതല്‍ പദ്ധതികള്‍ വേണ്ടെന്നല്ല. പഠനം കൃത്യമായിരിക്കണം. സ്വപ്‌ന പദ്ധതി എന്ന പേരില്‍ കളളക്കണക്ക് പറ്റില്ല.
ആഭ്യന്തര വകുപ്പ് പണിയറിയാവുന്ന ആരെയെങ്കിലും ഏല്‍പ്പിക്കേണ്ട സമയം അതിക്രമിച്ചുകഴിഞ്ഞെന്നും ഇത് തുറന്നുപറയേണ്ട ആളുകളുടെ വായിലെല്ലാം എല്ലിന്‍ കഷ്ണങ്ങളാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇവിടെ ഏകാധിപത്യമല്ലെന്ന് പിണറായി വിജയനെ ഓർമ്മിപ്പിക്കാൻ ഇന്നാട്ടിലെ പൗരന്മാർക്ക് ഭരണഘടനാബോധം ബാക്കിയുണ്ട്:
നാം കാണുന്ന കേരളം ഒരേകാലത്ത് സഞ്ചരിക്കുന്ന പൊതുഇടമല്ല. ഇവിടെ ചിലർ നൂറ്റാണ്ടുകളും ചിലർ പതിറ്റാണ്ടുകളും പിന്നിലാണ് ജീവിക്കുന്നത്. കാസറഗോഡ് MP വിമൻസ് കോളേജ് ഉദ്‌ഘാടനത്തിനു പോയപ്പോൾ വേദിയിലോ സദസ്സിലോ മരുന്നിനു പോലും സ്ത്രീകൾ കാണാത്തത് കണ്ടു കാണുമല്ലോ, അതും കേരളമാണ്.
കോണ്ഗ്രസേ, നിങ്ങൾ നന്നാവണമെന്നു ആഗ്രഹമുള്ള, ദേശീയ തലത്തിൽ നിങ്ങൾ തിരികെ വരണമെന്ന് ആഗ്രഹമുള്ള ഒരാളാണ്, വന്നാൽ വോട്ടു ചെയ്യണമെന്ന് കരുതുന്ന ആളാണ് ഞാൻ. ഇതുപോലെ ചീഞ്ഞ കേസുകളുടെ പിറകെ പോയി ജനത്തെ വെറുപ്പിക്കരുത് എന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
കൊച്ചി മെട്രോ പോലെ കെ.റെയിലിന്റെ ഫീസിബിലിറ്റിയും കള്ളക്കണക്കുകളിൽ (unrealistically projected) കെട്ടിപ്പൊക്കിയതാണ്. കൊച്ചി മെട്രോ കള്ളക്കണക്കിൽ അനുമതി വാങ്ങിയ പദ്ധതി ആണെന്ന രഹസ്യം ഭരണതലത്തിൽ എല്ലാവർക്കും അറിയാമെങ്കിലും പരസ്യമായി സമ്മതിക്കില്ല
ഈ ചോരതിളപ്പ് തീർക്കേണ്ടത് ആ സിസ്റ്റത്തിന്റെ നെഞ്ചത്താണ്. അല്ലാതെ കൂടെപ്പഠിക്കുന്ന ആ പെണ്ണിന്റെ നെഞ്ചിൽ ചവിട്ടിയിട്ടല്ല വിപ്ലവം കൊണ്ടുവരേണ്ടത്.. അവളല്ല നിങ്ങളുടെ വർഗ്ഗശത്രുവെന്നും ഹരീഷ് വാസുദേവന്‍ കൂട്ടിച്ചേർത്തു.
ക്രൂരമായ കുറ്റകൃത്യം കണ്ട ആ അമ്മ മിണ്ടിയില്ല. അയാളെ വീട്ടിൽ വിലക്കുകയോ, പോലീസിൽ പരാതിപ്പെടുകയോ ചെയ്തില്ല. മറ്റൊരു പ്രതിയോടൊപ്പമാണ് അവർ ആ മുറിയിൽ അന്തിയുറങ്ങിയിരുന്നത്. അയാളും കുട്ടിയെ ഉപദ്രവിച്ചതായി പിന്നീട് തെളിഞ്ഞു. ആ അമ്മ പ്രതികളെ സഹായിക്കുന്ന നിലപാടെടുത്തത് എന്തിനാണ്?
അവിടെ എല്ലാ തരം കച്ചവടങ്ങള്‍ക്കും നിയന്ത്രണമേര്‍പ്പെടുത്തിയിരുന്നു. ഇത് ലംഘിച്ച് മത്സ്യകച്ചവടം നടത്തുകയും അവിടെ ആളുകള്‍ കൂടുകയും ചെയ്തു. ഇതിനെതിരെ പൊലീസ് നടപടി എടുത്തപ്പോള്‍ ആസൂത്രിതമായി ചിത്രീകരിച്ച വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നത് എന്നാണ് പൊലീസിന്റെ വിശദീകരണം.